
ചിത്തരോഗാശുപത്രിയുടെ ഇരുണ്ടതും ഇടുങ്ങിയതുമായ ഇടനാഴികളിലൊന്നില്‍ കൂടി നടക്കുകയായിരുന്നു ഞാന്‍.മുന്നിലും പിന്നിലും പലയിടത്തുമായി ഇരുമ്പഴികള്‍ ഒരു തടവറയുടെ പ്രതീതി എന്നിലുണര്‍ത്തി. അരണ്ട വെട്ടത്തിലൂടെ നടക്കവേ തുറന്നുകിടന്ന വാതില്‍ പാളിയിലൂടെ ശബ്ദം കേട്ട മുറികളിലൊന്നില്‍ ഞാനൊന്നു പാളിനോക്കി. നഴ്സായ കന്യാസ്ത്രീ ഒരു രോഗിയെ എഴുന്നേല്പിക്കാന്‍ പാടുപെടുന്നു.കട്ടിലില്‍ നിന്നിറങ്ങി വെറും തറയില്‍ മലര്‍ന്നു കിടക്കുകയാണയാള്‍. ‘ഒന്നു കിടന്നോട്ടേ, തറയില്‍ നല്ല സുഖമുണ്ടെന്ന്’ പറഞ്ഞയാള്‍ വിസമ്മതിക്കുകയാണ്.
പുറത്ത് ഒരുവിധം നന്നായി മഴപെയ്യുന്നുണ്ട്. ‘ഈ മഴ ഞാനൊന്നു കണ്ടോട്ടെ,എനിക്കീ മഴ കണ്ടേ തീരൂ’എന്നു വാശി പിടിക്കുന്ന 35 വയസ്സേറാത്ത ഒരു സുമുഖനായ ഒരു ചെറുപ്പക്കാരനെ രണ്ടുമൂന്നാളുകള്‍ ചേര്‍ന്ന് പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു.ഇരുമ്പഴികളില്‍ കൂടി കൈകള്‍ രണ്ടും പുറത്തേക്കിട്ട് പണ്ടെങ്ങോ മറന്നു പോയ മഴയെ തൊടാനായുകയാണയാള്‍.ഒപ്പം കൂടെയുണ്ടായിരുന്ന സുബോധമുള്ള തന്റെ മൂത്തമകന്‍ സ്വയംഹത്യ ചെയ്തതിന്റെ നടുക്കം ഇനിയും വിട്ടുമാറാത്ത അമ്മ കണ്ണീര്‍ തുടയ്ക്കുന്നതു കണ്ടു.‘കഷ്ടം,ഒത്തിരി പഠിച്ചു ഡിഗ്രിയൊക്കെയുള്ള ആളാണ്, പറഞ്ഞിട്ടെന്തു കാര്യമെന്ന് ’ ,അടുത്തുനിന്നൊരാള്‍ സ്വഗതം പറയുന്നതു കേട്ടു.
പുറത്ത് ഒരുവിധം നന്നായി മഴപെയ്യുന്നുണ്ട്. ‘ഈ മഴ ഞാനൊന്നു കണ്ടോട്ടെ,എനിക്കീ മഴ കണ്ടേ തീരൂ’എന്നു വാശി പിടിക്കുന്ന 35 വയസ്സേറാത്ത ഒരു സുമുഖനായ ഒരു ചെറുപ്പക്കാരനെ രണ്ടുമൂന്നാളുകള്‍ ചേര്‍ന്ന് പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു.ഇരുമ്പഴികളില്‍ കൂടി കൈകള്‍ രണ്ടും പുറത്തേക്കിട്ട് പണ്ടെങ്ങോ മറന്നു പോയ മഴയെ തൊടാനായുകയാണയാള്‍.ഒപ്പം കൂടെയുണ്ടായിരുന്ന സുബോധമുള്ള തന്റെ മൂത്തമകന്‍ സ്വയംഹത്യ ചെയ്തതിന്റെ നടുക്കം ഇനിയും വിട്ടുമാറാത്ത അമ്മ കണ്ണീര്‍ തുടയ്ക്കുന്നതു കണ്ടു.‘കഷ്ടം,ഒത്തിരി പഠിച്ചു ഡിഗ്രിയൊക്കെയുള്ള ആളാണ്, പറഞ്ഞിട്ടെന്തു കാര്യമെന്ന് ’ ,അടുത്തുനിന്നൊരാള്‍ സ്വഗതം പറയുന്നതു കേട്ടു.
സ്ത്രീവാര്‍ഡിലേക്കായിരുന്നു എനിക്കു പോകേണ്ടിയിരുന്നത്. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളില്‍ ഒന്നിലൊഴികെ മറ്റെല്ലാത്തിലും ഓര്‍മ്മകള്‍ നഷ്ടപ്പെട്ട മനുഷ്യജീവികള്‍ ഉണ്ടായിരുന്നു.അവരുടെയെല്ലാം കണ്ണുകള്‍ പാതി അടഞ്ഞ പോലെയായിരുന്നു.കേന്ദ്ര നാഡീ വ്യൂഹങ്ങളെ മന്ദീഭവിപ്പിക്കുന്ന ഹൈ ഡോസ് സെഡേറ്റീവ്സ് കൊടുത്തിട്ടുള്ളതു കാരണം പകുതി ഓര്‍മ്മകളീലാണവര്‍ നടക്കുന്നത്. പലരും ആടി താഴെ വീണു പോയേക്കുമോയെന്നു ഞാന്‍ ഭയപ്പെട്ടു.സിനിമകളില്‍ കാണാറുള്ളതു പോലെ ആക്രമണ സ്വഭാവക്കാരെ അവിടെ കണ്ടില്ല, കാരണം എല്ലാവരേയും ‘ഷോക്ക്’ ട്രീറ്റ്മെന്റിനു വിധേയരാക്കിയിട്ടുണ്ട്. ‘ഞാന്‍’ എന്നാല്‍ എന്റ്റെ ചിന്തകളാണെന്നും, എന്റെ ചിന്തകള്‍ നഷ്ടപ്പെട്ടാല്‍ ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നു വെറും വെജിറ്റബിള്‍ മാത്രമാണെന്നും ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ “ സുഹൃത്തേ, എല്ലാവരിലും ഒരു ഓംകാരമുണ്ട്” എന്നു പറഞ്ഞ് അതിനെതിരേ കലഹിച്ചത് ഓര്‍മ്മ വരുന്നുണ്ടിപ്പോള്‍. ഓര്‍മ്മകള്‍, ചിന്തകള്‍ നഷ്ടപ്പെട്ട തലച്ചോറിലേക്ക് വീണ്ടും വിദ്യുത്പ്രവാഹം കടത്തിവിട്ട് ഓര്‍മ്മകളെ പിന്നെയും മന്ദീഭവിപ്പിക്കുന്ന ‘ഷോക്ക്‘ എന്നു നമ്മള്‍ വിളിക്കുന്ന ഭയാനകമായ ചികിത്സയ്ക്കു വിധേയരാക്കപ്പെട്ട കുറെ വെജിറ്റബിള്‍സ്.
വാതില്‍ക്കലതാ ഒരമ്മ കതകിനു പിന്നിലായി ഒളിച്ചു നില്‍ക്കുന്നു.നെറ്റിയിലും കവിളത്തും മുറിപ്പാടുണ്ട്..“എന്തു പറ്റി”എന്നു ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു. അടുത്തു നിന്ന ഒരു സ്ത്രീയാണ് മറുപടി പറഞ്ഞത്. ഭര്‍ത്താവിനെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. മാനസിക സുഖമില്ലാത്ത അയാള്‍ മുറിയടച്ചിട്ട് ഉപദ്രവിച്ചതാണത്രേ. ജീവനും കൊണ്ടോടി രക്ഷപ്പെട്ടവള്‍ ഒളിച്ചിരിക്കുകയാണ്. പിന്നീട് അയാളെ വീണ്ടും കണ്ടു. കൈയും കാലും കട്ടിലിനോടു ചേര്‍ത്ത് ബന്ധിച്ച്.അല്ലാതെ വഴിയില്ലെന്നു നഴ്സുമാര്‍. മറ്റൊരാളാകട്ടെ ബാത്രൂമുണ്ടായിട്ടും മുറി മുഴുവന്‍ വിസര്‍ജ്ജനം ചെയ്തുവക്കുകയാണ്.ചൂരല്‍ വടിയുമായാണ് അയാളെ ‘ഒതുക്കുന്നത്’ .കഷ്ടം, ബക്കറ്റില്‍ വെള്ളവും ചൂലുമായി നടന്ന് മുറി മുഴുവന്‍ തേച്ചു കഴുകുകയാണൊരു കൂട്ടം നഴ്സുമാര്‍.അറയ്ക്കണ്ട.ഈ കുട്ടികളെയൊന്ന് കൈകൂപ്പി വണങ്ങാനായി തോന്നുകയാണ്.എത്ര ക്ഷമവേണം ആതുര ശുശ്രൂഷകര്‍ക്ക്.
നന്നായി വര്‍ത്തമാനം പറയുന്ന ഒരമ്മ ഞങ്ങളെ കണ്ട് ഓടി വന്നു.അവരുടെ മകള്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടിയത്രേ.എങ്ങനെയോ രക്ഷപ്പെടൂത്തി കൊണ്ടുവന്നിരിക്കുകയാണ്. ആരോ അവളുടെ ഉള്ളിലിരുന്ന് പറയുന്നു.’നീ പോയി ചാക്, എന്തിന് ജീവിക്കുന്നുവെന്ന്. കുട്ടിയോടൊപ്പം പോയി ചാക്.’ ഉള്ളില്‍ നിന്നും ആ ശബ്ദം കേട്ടവള്‍ പലപ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചുവതേ. ഭര്‍ത്തൃ വീട്ടുകാര്‍ നിരന്തരം ഉപദ്രവിക്കുകയാണന്ന് ആ അമ്മ പറഞ്ഞു.
എനിക്കു കാണേണ്ടിയ പെണ്‍കുട്ടി അതാ അങ്ങേ മൂലയില്‍ ഒരു കട്ടിലില്‍ ചുരുണ്ടു കൂടി കിടപ്പുണ്ട്.കണ്ടാല്‍ 15 വയസ്സിനപ്പുറം പറയില്ല.പക്ഷേ 28 വയസ്സുണ്ടവള്‍ക്ക്. പ്രായത്തിനൊപ്പം വളരാന്‍ വിസമ്മിച്ച മനസ്സും ശരീരവുമായി പ്രത്യാശ വറ്റിയ കണ്ണൂകളുമായ്.അഛനും അമ്മയും നഷ്ടപെട്ടു.രണ്ടു ഇളയ സഹോദരങ്ങള്‍ ഉണ്ട്. അവള്‍ക്കെന്നും എല്ലാവരേയും സംശയമായിരുന്നു. തന്നെ ആക്രമിക്കാനായി പിന്തുടരുന്ന രണ്ടു കണ്ണൂകളെ അവള്‍ എല്ലവരിലും കാണുകയാണ്. ഉറക്കമില്ലാത്ത ഭീതിപ്പെടൂത്തുന്ന രാത്രികളില്‍ പുലമ്പലും മുരള്‍ച്ചയും.ഓര്‍മ്മകള്‍ ഇടയ്ക്കെല്ലാം നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാത്ത സംസാരം.എപ്പോഴും മരിക്കണമെന്ന ചിന്ത. ഉള്ളീന്റെ ഉള്ളീല്‍ നിന്ന് അവളറിയാതെ പുറത്തുവരുന്ന മോശം വാക്കുകള്‍.എല്ലാം അധികമാകുന്നുവെന്നു തോന്നിയപ്പോഴാണ് നേരത്തെ തന്നെ കാണിച്ചു കൊണ്ടിരുന്ന സൈക്കിയാട്രിസ്റ്റിനെ വീണ്ടും കാണിച്ചത്. ഷോക്ക് ട്രീറ്റ്മെന്റല്ലാതെ വഴിയില്ലെന്നായി അയാള്‍.കേട്ട പാടെ അവള്‍ കരയാന്‍ തുടങ്ങി.സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഭയപ്പെടുത്തുന്ന ഓര്‍മ്മകളാവാം ‘എന്നെ ഒന്നും ചെയ്യരുതേയെന്നവള്‍ നിലവിളീക്കാന്‍ തുടങ്ങി. സാരമില്ല കുട്ടി, നിന്നെയവര്‍ ഒന്നുംചെയ്യില്ലെന്നു പറയുകയല്ലാതെന്തു നിവൃത്തി.
എനിക്കു കാണേണ്ടിയ പെണ്‍കുട്ടി അതാ അങ്ങേ മൂലയില്‍ ഒരു കട്ടിലില്‍ ചുരുണ്ടു കൂടി കിടപ്പുണ്ട്.കണ്ടാല്‍ 15 വയസ്സിനപ്പുറം പറയില്ല.പക്ഷേ 28 വയസ്സുണ്ടവള്‍ക്ക്. പ്രായത്തിനൊപ്പം വളരാന്‍ വിസമ്മിച്ച മനസ്സും ശരീരവുമായി പ്രത്യാശ വറ്റിയ കണ്ണൂകളുമായ്.അഛനും അമ്മയും നഷ്ടപെട്ടു.രണ്ടു ഇളയ സഹോദരങ്ങള്‍ ഉണ്ട്. അവള്‍ക്കെന്നും എല്ലാവരേയും സംശയമായിരുന്നു. തന്നെ ആക്രമിക്കാനായി പിന്തുടരുന്ന രണ്ടു കണ്ണൂകളെ അവള്‍ എല്ലവരിലും കാണുകയാണ്. ഉറക്കമില്ലാത്ത ഭീതിപ്പെടൂത്തുന്ന രാത്രികളില്‍ പുലമ്പലും മുരള്‍ച്ചയും.ഓര്‍മ്മകള്‍ ഇടയ്ക്കെല്ലാം നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാത്ത സംസാരം.എപ്പോഴും മരിക്കണമെന്ന ചിന്ത. ഉള്ളീന്റെ ഉള്ളീല്‍ നിന്ന് അവളറിയാതെ പുറത്തുവരുന്ന മോശം വാക്കുകള്‍.എല്ലാം അധികമാകുന്നുവെന്നു തോന്നിയപ്പോഴാണ് നേരത്തെ തന്നെ കാണിച്ചു കൊണ്ടിരുന്ന സൈക്കിയാട്രിസ്റ്റിനെ വീണ്ടും കാണിച്ചത്. ഷോക്ക് ട്രീറ്റ്മെന്റല്ലാതെ വഴിയില്ലെന്നായി അയാള്‍.കേട്ട പാടെ അവള്‍ കരയാന്‍ തുടങ്ങി.സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഭയപ്പെടുത്തുന്ന ഓര്‍മ്മകളാവാം ‘എന്നെ ഒന്നും ചെയ്യരുതേയെന്നവള്‍ നിലവിളീക്കാന്‍ തുടങ്ങി. സാരമില്ല കുട്ടി, നിന്നെയവര്‍ ഒന്നുംചെയ്യില്ലെന്നു പറയുകയല്ലാതെന്തു നിവൃത്തി.
പാതിമയക്കത്തില്‍ നിന്നുണര്‍ന്ന അവളോടു ചോദിച്ചു. എങ്ങനെയുണ്ട് കുട്ടീ നിനക്കു? ഒരു ഇഞജക്ഷന്‍ ഇട്ടു, ഞാന്‍ മറ്റേതോ ലോകത്തിലേക്കു പോയി, പിന്നെ ഞാനൊന്നുമറിഞ്ഞില്ല ചേച്ചിയെന്നവള്‍. രണ്ടാഴ്ചകള്‍ക്കു ശേഷം തിരികെ വീട്ടിലെത്തുമ്പോള്‍ പഴയ ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെയായിത്തീര്‍ന്നിരുന്നു അവള്‍. താല്‍ക്കാലികമായി ഓര്‍മ്മകളെ മരിപ്പിച്ചിരിക്കുന്നു. ക്രമേണ തിരികെ വരും. പിറ്റേന്ന് രാവിലെയവള്‍ ഓടിവന്നു എന്നോടു പറഞ്ഞു.
‘ ചേച്ചീ, മരിച്ചവര്‍ തിരിച്ചു വരുമോ?”
ഞാന്‍ പറഞ്ഞു.‘ഇല്ല’
‘ഞാനിന്നലെ മരിച്ചു.എന്നിട്ട് ഇവിടെയെല്ലാം ചുറ്റി നടക്കുകയായിരുന്നു’
‘എന്നിട്ടു നീയെന്തു ചെയ്തു കുട്ടീ?’
‘ഒന്നും ചെയ്തില്ല. എനിക്കാകെ പേടിയായിരുന്നു.മരിച്ചവര്‍ തിരികെ വരുമോ വരുമോ ചേച്ചി?’ .അവള്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.
‘കുട്ടീ ഇതൊക്കെ നിന്റെ സ്വപ്നം മാത്രമാണ്. ദു:സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് കിടക്കുക’.
ഒന്നും മിണ്ടാതെ അവള്‍ പോയി.നിഷ്ക്കളങ്കയായ ആ പെണ്‍കുട്ടിയെ ഒന്നു ചേര്‍ത്തുപിടിച്ചു നെറുകയിലൊരു മുത്തം കൊടുക്കണമെന്ന് എനിക്കപ്പോള്‍ തോന്നി.എന്റെതായ വ്യര്‍ത്ഥമായ സ്വാഭിമാന ബോധം എന്നെ അതിനനുവദിച്ചില്ല.
ഒരു സങ്കടത്തിന്റ്റെ കടലിരമ്പുകയാണ് എന്നില്‍.ദൈവമേ ജീവിതം എങ്ങോട്ടണിവരെ കൂട്ടിക്കൊണ്ടു പോകുന്നതെന്നോര്‍ത്ത്.സന്തോഷങ്ങളുടെയും,സ്നേഹത്തിന്റെയും, നന്മയുടേയുമെല്ലാം ഓര്‍മ്മകളും ഭാവങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ട്...അജ്ഞതയുടെയും,അവഗണനയുടെയും,സ്നേഹരാഹിത്യത്തിന്റെയും,നിന്ദനങ്ങളുടെയും ലോകത്തേക്കോ? എന്താണിവര്‍ക്കും കൂടെ കൂട്ടിരിക്കുന്ന ബന്ധുജനങ്ങള്‍ക്കും പ്രതീക്ഷിക്കാനുള്ളത്? സങ്കടങ്ങളുടെയും നെടുവീര്‍പ്പുകളുടെയും വലിയൊരു കൂമ്പാരമാണു ജീവിതമെന്നും. . ശരീര പ്രവര്‍ത്തനങ്ങളെയൊക്കെ വീണ്ടും മന്ദീഭവിപ്പിക്കുന്ന ഇലക്ട്രിക് തരംഗങ്ങള്‍ അവരുടെ ഉള്ള ഓര്‍മ്മകളെ കൂടി മെല്ലെയാക്കുകയാണ്.
ബുദ്ധിയുണ്ടെന്നിനിയാരും അഹങ്കരിക്കരുത്. വഴിവക്കിലിരുന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് പരിഹസിക്കരുത്.ഭ്രാന്തനെന്നാണു പേരെന്നും അവര്‍ പിടിച്ചു കൊണ്ടു പോകുമെന്നും കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടൂക്കരുത്. അല്പം അലിവോടെ അവരെ കാണാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക.ബുദ്ധിക്കും ഭ്രാന്തിനുമിടയില്‍ ചെറിയൊരു നൂലിട വ്യത്യാസമേയുള്ളൂ, എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്നതരത്തില്‍, എന്നൊരു സ്നേഹിതന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഭാന്തിന്റെ പ്രഹേളികയില്‍ പ്രജ്ഞയുണ്ടെന്നഹങ്കരിക്കുന്ന നമ്മുടെ ജീവിതവും കുടുങ്ങിപ്പോവുകയില്ലെന്ന് നമുക്കുറപ്പില്ലല്ലോ...
പാഴ്ജന്മങ്ങളെന്നു വിളിക്കരുതേ,
സ്നേഹിക്കാം നമുക്കി ജന്മങ്ങളെ..
സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും
അവഗണിക്കരുതെന്ന യാചനയോടെ..
‘ ചേച്ചീ, മരിച്ചവര്‍ തിരിച്ചു വരുമോ?”
ഞാന്‍ പറഞ്ഞു.‘ഇല്ല’
‘ഞാനിന്നലെ മരിച്ചു.എന്നിട്ട് ഇവിടെയെല്ലാം ചുറ്റി നടക്കുകയായിരുന്നു’
‘എന്നിട്ടു നീയെന്തു ചെയ്തു കുട്ടീ?’
‘ഒന്നും ചെയ്തില്ല. എനിക്കാകെ പേടിയായിരുന്നു.മരിച്ചവര്‍ തിരികെ വരുമോ വരുമോ ചേച്ചി?’ .അവള്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.
‘കുട്ടീ ഇതൊക്കെ നിന്റെ സ്വപ്നം മാത്രമാണ്. ദു:സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് കിടക്കുക’.
ഒന്നും മിണ്ടാതെ അവള്‍ പോയി.നിഷ്ക്കളങ്കയായ ആ പെണ്‍കുട്ടിയെ ഒന്നു ചേര്‍ത്തുപിടിച്ചു നെറുകയിലൊരു മുത്തം കൊടുക്കണമെന്ന് എനിക്കപ്പോള്‍ തോന്നി.എന്റെതായ വ്യര്‍ത്ഥമായ സ്വാഭിമാന ബോധം എന്നെ അതിനനുവദിച്ചില്ല.
ഒരു സങ്കടത്തിന്റ്റെ കടലിരമ്പുകയാണ് എന്നില്‍.ദൈവമേ ജീവിതം എങ്ങോട്ടണിവരെ കൂട്ടിക്കൊണ്ടു പോകുന്നതെന്നോര്‍ത്ത്.സന്തോഷങ്ങളുടെയും,സ്നേഹത്തിന്റെയും, നന്മയുടേയുമെല്ലാം ഓര്‍മ്മകളും ഭാവങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ട്...അജ്ഞതയുടെയും,അവഗണനയുടെയും,സ്നേഹരാഹിത്യത്തിന്റെയും,നിന്ദനങ്ങളുടെയും ലോകത്തേക്കോ? എന്താണിവര്‍ക്കും കൂടെ കൂട്ടിരിക്കുന്ന ബന്ധുജനങ്ങള്‍ക്കും പ്രതീക്ഷിക്കാനുള്ളത്? സങ്കടങ്ങളുടെയും നെടുവീര്‍പ്പുകളുടെയും വലിയൊരു കൂമ്പാരമാണു ജീവിതമെന്നും. . ശരീര പ്രവര്‍ത്തനങ്ങളെയൊക്കെ വീണ്ടും മന്ദീഭവിപ്പിക്കുന്ന ഇലക്ട്രിക് തരംഗങ്ങള്‍ അവരുടെ ഉള്ള ഓര്‍മ്മകളെ കൂടി മെല്ലെയാക്കുകയാണ്.
ബുദ്ധിയുണ്ടെന്നിനിയാരും അഹങ്കരിക്കരുത്. വഴിവക്കിലിരുന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് പരിഹസിക്കരുത്.ഭ്രാന്തനെന്നാണു പേരെന്നും അവര്‍ പിടിച്ചു കൊണ്ടു പോകുമെന്നും കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടൂക്കരുത്. അല്പം അലിവോടെ അവരെ കാണാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക.ബുദ്ധിക്കും ഭ്രാന്തിനുമിടയില്‍ ചെറിയൊരു നൂലിട വ്യത്യാസമേയുള്ളൂ, എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്നതരത്തില്‍, എന്നൊരു സ്നേഹിതന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഭാന്തിന്റെ പ്രഹേളികയില്‍ പ്രജ്ഞയുണ്ടെന്നഹങ്കരിക്കുന്ന നമ്മുടെ ജീവിതവും കുടുങ്ങിപ്പോവുകയില്ലെന്ന് നമുക്കുറപ്പില്ലല്ലോ...
പാഴ്ജന്മങ്ങളെന്നു വിളിക്കരുതേ,
സ്നേഹിക്കാം നമുക്കി ജന്മങ്ങളെ..
സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും
അവഗണിക്കരുതെന്ന യാചനയോടെ..
തല പെരുക്കുന്നവരുടെ ലോകത്ത് ഒരല്പനേരം ഞാനും പോയിരുന്നു..പൈത്യക്കാരെന്നു സമൂഹം മുദ്ര ചാര്‍ത്തിയവര്‍ക്കിടയില്‍..ഓര്‍മ്മകള്‍ പകുതി നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടു ‘ഷോക്ക്’ ചികിത്സ കൊടുത്ത് ഉള്ള ഓര്‍മ്മ കൂടെ നഷ്ടപ്പെടുകയാണല്ലോ എന്ന സങ്കടവുമായി..
ReplyDeleteജീവിതമേ എങ്ങോട്ടണിവരെ കൂട്ടിക്കൊണ്ടു പോകുന്നത്?
ജീവിതത്തിനര്‍ത്ഥം തേടി നടക്കുവരേ ഇവരുടെ ജീവിതത്തിനര്‍ത്ഥമെന്തെന്നു കൂടി തിരയുക നിങ്ങള്‍......
പൈത്യക്കരുടെ ലോകം വായിച്ചു.ചിന്തയില്‍ വന്ന ചെറിയ വ്യ്ത്യസ്സം മനുഷ്യനെ എതിക്കുനത് മറ്റൊരു ലോകത്ത് .ചിലരുടെ സഹാനുഭൂതിയും ചിലരുടെ സാസ്സനയും ഉള്ള ഒരു ഇരുളടഞ്ഞ ലോകത്തില്‍. പഠിക്കാന്‍ മിടുക്കനായി കുട്ടി സാഹചര്യത്തിന്റെ കനിവില്ലാതെ പോയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല .ഇന്ന് പടിക്കുന്നവരെ കാണുമ്പൊള്‍ അവന് പൈത്യം ആന്നു ...അല്ഫോന്സയെ വിസുദ്ധയായി പ്രേഖ്യപിച്ചപ്പോള്‍ തന്നെ എന്തുകൊണ്ട് വിസുദ്ധയായി പ്രേഖ്യപിച്ചില്ല എന്നെ ഒരു ചെറിയ ചിന്ത ആ പെണ്‍കുട്ടിയെ വീടിന്റെ ഇരുണ്ട മുറിയിലേക്ക് എത്തിച്ചു....ഇങ്ങനെ എത്ര എത്ര ജീവിതങ്ങള്‍......നാം ദൈവത്തോട് എത്ര നന്ദി ഉള്ളവരായിരിക്കേണം? നല്ല പോസ്റ്റിനു നന്ദി......വീണ്ടും ഇതുപോലെ ചിലത് പ്രേതീഷികുന്നു...വായിക്കുവാന്‍ അങ്ങനെ ഉള്ളവര്‍ക്കായി oru നിമിഷമെന്കിലും ഒന്ന് പ്രാര്‍ത്ഥിക്കാന്‍.....
ReplyDeletevery touhcing.kanda kaazhchakal athinte vikaaram choraathe ezhuthaan kazhiyunnathu kalayaanu,athu nannayi cheythittundu.budhikkum branthinum idayillulla noolbandham oormippichathu nannayi.kunjungalkku kodukkanulla upadeshavum.i appreciate ur writing and attitude.
ReplyDelete