02 September, 2013

ആമ്സ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

ചില വായനകള്‍ നമ്മുടെ മനസിനോട് ചേര്‍ന്ന് നില്‍ക്കും.പൈസ കൊടുത്ത് പുസ്തകം വാങ്ങിയത്  വര്ത്താണ് എന്ന തോന്നല്‍ ഉളവാക്കും.
അത്തരമൊരു വായനാനുഭവം നല്‍കുന്ന പുസ്തകം അടുത്തിടെ വായിച്ചു.ആമ്സ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ .രാജു റാഫേല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഹോളണ്ട്  യാത്രാവിവരണം.അതിഗംഭിര വായന,  പ്രത്യേകിച്ച് അവിടുത്തെ .
സൈക്കിള്‍  ജീവിതത്തെ പറ്റിയുള്ള വിവരണം.ഓരോ പേജ് മറിയുമ്പോഴും അടുത്തതെന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റി തരുന്ന വരികള്‍.Amsterdam is one of the most bycycle friendly cities of tha world.ഒരു പക്ഷെ ജനസംഖ്യയെ ക്കാള്‍ സൈക്കിളുകള്‍ ഉള്ള രാജ്യം.
പുസ്തകങ്ങള്‍ സാധാരണ പ്രീയപ്പെട്ടവര്‍ക്കോ,മറ്റെന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കോ ആയി സമര്‍പ്പിക്കപ്പെടുമ്പോള്‍ ഈ സൈക്കിള്‍ പുസ്തകം അതിജീവനത്തിനായി ഗതികേട് കൊണ്ട് കലയും സംഗിതവുംഉപേക്ഷിച്ച് സൈക്കിള്‍    മോഷ്ടാക്കളായി മാറേണ്ടി വന്ന ആമ്സ്ടര്‍ ഡാമിലെ കള്ളന്മാര്‍ക്ക്  വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നതും രസകരമാണ്.

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗമിതാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് നഗരത്തില്‍ ചുറ്റാനിറങ്ങിയ സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു.ഏതു ആംഗിളില്‍ ക്ലിക്ക് ചെയ്താലുംസൈക്കിള്‍ ഒഴിവാക്കി ഒരൊറ്റ ഫോട്ടോ പോലും എടുക്കാന്‍  അവര്‍ക്ക് സാധിക്കുന്നില്ല.അങ്ങനെയാണ് ജനങ്ങളെ ക്കാള്‍ കൂടുതല്‍ സൈക്കിളുകളാണോ എന്ന് തോന്നിപ്പിക്കുമാറ്   ആയിരക്കണക്കിന് സൈക്കിളുകള്‍ വഴി നീളെ പാര്‍ക്ക് ചെയ്തിരിക്കുന്ന ശ്രദ്ധിക്കാന്‍ തുടങ്ങിയത്.സൈക്കിള്‍ കൌതുകം അദ്ദേഹത്തെ മണിക്കൂറുകള്‍ നടക്കാനായി  പ്രേരിപ്പിക്കുന്നു.പിന്നീടുളള യാത്രകളില്‍
സൈക്കിള്‍ അയാളുടെ ജീവിതത്തിന്റെ,എഴുത്തിന്റെ  തന്നെ ഭാഗമാകുന്നു.ഹോളണ്ടിലെ പഠന കാലത്ത്  സൈക്കിളില്‍ അയാള്‍ ആ രാജ്യത്തും സമീപ യൂറോപ്യന്‍ രാജ്യങ്ങളും കൌതുകപൂര്‍വം ചുറ്റി നടന്നു കാണുന്നു.  പലതരം സൈക്കിളുകളെ പരിചയപ്പെടുന്നു.ഒപ്പം ഡച്ച് സംസ്കാരത്തെയും നമുക്ക് വിവരിച്ചു തരുന്നു.
ഒരു കുടുമ്പത്തിനു മുഴുവന്‍ സഞ്ചരിക്കാവുന്ന ക്യാരിയരോടു കൂടിയത്..കുട്ടികളെ സൈഡില്‍ വച്ച് കൊണ്ട് പോകാവുന്നത്.കാമുകിയെയോ കാമുകനെയോ  മുന്നിലെ വച്ച് കൊണ്ട് പോകാവുന്നത്.ചാരുകസേര പോലെ യിരുന്നു ഒടിക്കാവുന്നത്.മടക്കിയൊടിച്ച്  യാത്ര ബാഗിലാക്കാവുന്ന ഫോള്‍ഡിംഗ്  സൈക്കിളുകള്‍.സൈക്കിള്‍ റിക്ഷകള്‍.



ഇനി സൈക്കിളുകള്‍ക്ക്  വേള്‍ഡ് ക്ലാസ് ഫെസിലിറ്റിസും. സഞ്ചരിക്കാനാകട്ടെ, മെയിന്‍ റോഡിന്റെ ഇരുവശത്തും  ബ്രൌണ്‍ നിറമടിച്ച രാജകീയ പാത,സിഗ്നല്‍ ഇല്ലാത്ത ജംഗ്ഷനുകളില്‍ സൈക്കിളിനു പ്രിഫറന്‍സ്.വലിയ വണ്ടികള്‍ ഇടിച്ചാല്‍ അവര്‍  സൈക്കിള്‍ യാത്രക്കാരന്  വലിയ പിഴ കൊടുക്കേണം.പാര്‍ക്കിംഗ് ഏരിയാകളില്‍ കാറുകള്‍ക്ക് കുറച്ചു സ്ഥലം മാത്രം നീക്കിവെക്കുമ്പോള് സൈക്കിളുകള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് ലോട്സ്.മാത്രമല്ല കാര്‍ പാര്‍ക്കിംഗിന് നല്ല ഫീസു കൊടുക്കുകയും വേണം.
സൈക്കിളുകള്‍ ട്രെയിനില്‍ വേണമെങ്കിലും കൊണ്ട് പോകാം,അതിനും കൂടി ടിക്കററ് എടുക്കണമെന്ന് മാത്രം
കാറുകള്‍ക്ക് മുകളിലും സൈക്കിള്‍ സ്റ്റാന്‍റില്‍  പിടിപ്പിച്ചു നീങ്ങുന്ന കാറുകള്‍.   ഒരു  കോടിയുടെ  മെഴ്സിടെന്‍സിന്റെ പുറത്തും  സൈക്കിള്‍ വെച്ച് പോകുന്നത് കണ്ട്   എന്ന് എഴുതുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?

ഇത്രയേറെ സൈക്കിളുകള്‍ ഉള്ളത് കൊണ്ട് തന്നെ മോഷണവും തകൃതി.1200 യൂറോ വിലവരുന്ന സൈക്കിള്‍ മോഷണമുതലാകുംപോള്‍  വെറും  20 യൂറോ..
ഒരു ഡച്ചുകാരന്റെ  60% യാത്രയും സൈക്കിളില്‍ തന്നെ.ഏതാണ്ട് ഒരു കോടി അറുപതു ലക്ഷം ജനങ്ങളുള്ള ഹോളണ്ടില്‍ ഒരു കോടി നാല്പതു ലക്ഷം സൈക്കിളുകളും.
സ്ത്രീകളാണ് സൈക്കിള്‍ യാത്രികരില്‍ ഏറെയും.ഉയര്‍ന്ന വരുമാനക്കാരധികവും സൈക്കിള്‍ ഉപയോഗിക്കുന്നതത്രേ.

ഡച്ച്‌കാര്‍ ഒരു സംഭവം തന്നെ. പക്ഷെ രണ്ടു കാര്യങ്ങള്‍ ദഹിക്കാന്‍ പ്രയാസം,പ്രത്യേകിച്ച് ഒരു ഡോക്ടറെന്ന നിലയില്‍.ഹോളണ്ടില്‍ അഞ്ചുമണി കഴിഞ്ഞാന്‍ അത്യാവശ്യ രോഗങ്ങള്ക്കല്ലാതെ ഡോക്ടറിനെ കാണാന്‍ സാധിക്കില്ല.
 മറ്റൊന്ന് പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിനു കുട്ടികള്‍ക്ക് ചോയിസില്ല,കിട്ടുന്ന സബ്ജക്റ്റ് പഠിച്ചെ പററൂ എന്നതിനാല്‍ പാതി വഴിയില്‍ പഠനം നിര്ത്തുന്നവര്‍ ധാരാളമുണ്ട് എന്നതും.

സൈക്കിള്‍ യാത്രികര്‍ക്കായി ഒരു എംബസി.Every cycle is green.ഹോളണ്ടിലെ സൈക്കിള്‍
എംബസിയുടെ പരസ്യ വാചകമാണത്.പ്രകൃതിധാതുക്കള്‍ ഉപയോഗിക്കുകയോ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുകയോ     ചെയ്യാത്ത  സൈക്കിള്‍ ഉപയോഗിച്ച് കൊണ്ട്  ഭൂമിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കുക ഒപ്പം സൈക്ളിംഗ്  എന്ന വ്യായാമത്തിലൂടെ
ആരോഗ്യവും കാത്തു സുക്ഷിക്കുക എന്നാണു അവര്‍ ലോക ജനതയോട് വിളിച്ചു പറയുന്നത്. 
പോലീസ് ഓഫീസേഴ്സ് തുടങ്ങി എക്സിക്യുട്ടിവ്സ് ഇന്‍ ത്രീ  പീസ് സ്യൂട്സ്  വരെ സൈക്കിളില്‍ യാത്ര ചെയ്യുന്ന നാടാണ്  ആമ്സ്ടര്‍ഡാം എന്ന് കൌതുകപൂര്‍വം വായന തുടരുമ്പോള്‍ ഞാന്‍ എന്നെ ത്തന്നെ ഒന്ന് സങ്കല്പിച്ചു നോക്കി.പത്ത്  കി മി അകലെയുള്ള എന്റെ ക്ലിനിക്കില്‍ദിവസവും നൂര് റുപയുടെ മേല്‍ പെട്രോള്‍ ചിലവാക്കെണ്ടിടത്ത്  സൈക്കിളില്‍ ദിനം പോയി വരുന്ന കാര്യം
എത്ര ലാഭകരമായിരിക്കും.കാണാന്‍ നല്ല തമാശയായിരിക്കും. പക്ഷെ കയറ്റിറക്കങ്ങള്‍  ധാരാളമുള്ള പ്രത്യേകിച്ച് മലയോര ജില്ലയായ എന്റെ നാട്ടില്‍ കുറഞ്ഞത്  ഒരഞ്ച് പ്രാവശ്യമെങ്കിലും ഇറങ്ങി ശകടം ഉരുട്ടി കയറ്റേണ്ടി വരും.പിന്നെ റോഡിലെ ഭീമാണ്ടന്‍ കുഴികളും.ആമ്സ്ടര്‍ ഡാമിലെ രാജപാതകള്‍ നമുക്ക്  പറഞ്ഞിട്ടില്ലല്ലോ.

കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സൈക്കിള്‍ സഞ്ചാരികള്‍ ഉള്ളതായി ശ്രദ്ധിച്ചിട്ടുള്ളതു.എന്തായാലും ഞാനും ഒരു സൈക്കിള്‍ വാങ്ങാന്‍ പ്ലാനിട്ടിരിക്കുകയാണ്.തിരുവനതപുരത്ത് ഒരു സൈക്കിള്‍ കൂട്ടായ്മതന്നെയുണ്ട് എന്ന് കേട്ടൂ.ആളൊന്നിനു വാഹനങ്ങള്‍ വാങ്ങി ക്കൂട്ടുന്ന കേരളത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്  കുടുംമ്പങ്ങള്‍ ഏറി വരുന്നതും,റോഡുകള്‍ക്ക്  വിസ്തൃതി കൂട്ടാന്‍ സ്ഥലമില്ലാത്തിടത്തോളം ആവശ്യത്തിനും അനാവശ്യത്തിനും  കോണ്‍ക്രീററ് സൌധങ്ങള്‍ ഉയരുന്നതു  കൊണ്ടും പാര്‍ക്കിംഗ് എന്നത് അത്യന്തം ദുഷ്കരമായ കേരളത്തെ സംബന്ധിച്ചിടത്തോളം  ഇത്തരത്തിലൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കുന്നത്  എന്ത് കൊണ്ടും നല്ലതാണ്.
ഹരിതം എന്ന വാക്കിനു പ്രസക്തിയേറി വരുന്ന കാലമാണിത്.എല്ലാം ആവശ്യ ത്തിനും അനാവശ്യത്തിനും അമിതമായി ഉപഭോഗിക്കപ്പെടുന്ന ഭൂമിയില്‍, ലാളിത്യത്തിന്റെ  പച്ചപ്പിന്റെ തുരുത്തുകളെ സംരക്ഷിച്ചു നിര്‍ത്താന്‍ കുറെ പേരെങ്കിലും മുന്നോട്ടു വരുന്നുണ്ട്.ഹരിത ജനപ്രതിനിധികള്‍ എന്നൊരു വര്‍ഗ്ഗം പുതുതായി ഉദയം ചെയ്തിട്ടുമുണ്ട് .

സൈക്കിള്‍ എന്നും സാധാരണക്കാരന്റെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന വാഹനമാണ്.
സൈക്കിളുകള്‍ നിത്യജീവിതത്തിന്ടെ ഭാഗമാക്കി കൊണ്ട്  മാസ്  മോട്ടറൈസേഷന്റെ   അനന്തര ഫലങ്ങളാല്‍  നഷ്ടപ്പെടുന്ന  ഭൂമിയുടെ പച്ചപ്പുകളെ,മനുഷ്യന്റെ ശാരീരിക സംതുലനാവസ്തയെ  ലളിതമായ ജീവിതക്രമത്തിലൂടെ തിരികെ പ്പിടിക്കുകഎന്ന സന്ദേശം നല്‍കുന്ന പുസ്തകമായത് കൊണ്ട് തന്നെ  ഞാനിതിനെ പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ലളിതമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും റക്കമെന്റെ ചെയ്യുന്നു. .


No comments:

Post a Comment

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.